ഉണ്ണായിവാര്യരാൽ വിരചിതമായ നളചരിതത്തിലെ മൂന്നാംദിവസത്തെ കഥയിൽ ബാഹുകന്റെ പദം. കാർക്കോടകദംശനമേറ്റ് ബാഹുകവേഷധാരിയായി തീർന്ന നളൻ കാർക്കോടകന്റെ നിർദ്ദേശപ്രകാരം അയോദ്ധ്യയിലെത്തി സൂര്യവംശരാജാവായ ഋതുപർണ്ണനെ കണ്ട് ആശ്രയം ചോദിക്കുന്നതായ പദമാണിത്. കുറുപ്പാശാന്റെ മറ്റൊരു അമൃതസംഗീതം. ശിങ്കിടി പാടുന്നത് കലാ:ഹൈദർ അലി.
*ആദ്യ പാടലിൽ 'ഋതുപർണ്ണ' എന്നു കഴിഞ്ഞുള്ള നിർത്തലും, രണ്ടാം ആവർത്തനത്തിൽ ‘ഋതുപർണ്ണാ…’എന്നു നീട്ടലും, വാചികതലത്തിലുള്ള അവിസംഭോധനയിലേയ്ക്ക് എത്തിച്ചിരിക്കുന്നു.
*’വിറകും കൊണ്ടുവന്നു ഞാൻ കറിയും ചോറുമുണ്ടാക്കി’ എന്നത് വളരെ അഭിനയത്തിനനുസ്സരിച്ച് പോകുന്നു എന്നല്ലാതെ ഇവിടെ സംഗീതപ്രയോഗങ്ങൾ കുത്തിനിറക്കാൻ മുതിരുന്നില്ല കുറുപ്പാശാൻ. എന്നുമാത്രമല്ല, ഇതിനിടയ്ക്ക് ചേങ്കിലയിൽ ഉരുട്ടിക്കൊട്ടി നാട്ട്യത്തിന് കൂടുന്നതും കേൾക്കാം.
*’നിരവധിജനം ഊട്ടാം’ എന്നിടത്തെ പ്രയോഗം സവിശേഷം
ഇരയിമ്മൻ തമ്പിയുടെ ദക്ഷയാഗം ആട്ടക്കഥയിൽ നിന്നും. ശിവജടയിൽ നിന്നും ഉത്ഭവിച്ച വീരഭദ്രൻ ഭദ്രകാളിയോടും ഭൂതഗണങ്ങളോടും ചേർന്ന് ശ്രീപരമേശ്വരനെ വണങ്ങി പറയുന്ന പദം. പൊന്നാനി ഗായകൻ-കോട്ട:പി.ഡി.നമ്പൂതിരി. അസൽ അരങ്ങുപാട്ട്. വായുബലത്തോടെയുള്ള ആലാപനം.
ഇരയിമ്മൻ തമ്പിയാൽ രചിതമായ ദക്ഷയാഗം ആട്ടക്കഥയിൽ നിന്നും. അപമാനിതയായി മടങ്ങിയെത്തി പരിഭവമറിയിക്കുന്ന സതിയോടുള്ള ശിവന്റെ പദം. പൊന്നാനി ഗായകൻ-കോട്ട:പി.ഡി.നമ്പൂതിരി. ശിങ്കിടി ഗായകൻ-പാലനാട് ദിവാകരൻ നമ്പൂതിരി.
'കണ്ഠഛിന്ദനം' എന്നിടത്ത് ഊന്നൽ, 'ചക്ഷുശ്രവണൻ' എന്ന് തനതുരീതിയിലുള്ള ചൊല്ലിവട്ടംതല്ലൽ ഇങ്ങിനെ നല്ലൊരു അരങ്ങുപാട്ട്.
ഇരയിമ്മൻ തമ്പിയുടെ ദക്ഷയാഗം ആട്ടക്കഥയിൽ നിന്നും. ദക്ഷന്റെ യാഗശാലയിൽ നിന്നും അപമാനിതയായി തിരിച്ചെത്തിയ സതിയുടെ ശിവനോടുള്ള പദം. പൊന്നാനി ഗായകൻ-കോട്ട:പി.ഡി.നമ്പൂതിരി ശിങ്കിടി ഗായകൻ-പാലനാട് ദിവാകരൻ നമ്പൂതിരി
'ദക്ഷനെ', 'കൊല്ലുവാൻ' തുടങ്ങിയ സ്ഥലങ്ങളിൽ ഊന്നൽനൽകികൊണ്ട് നല്ലൊരു അരങ്ങുപാട്ട്.
ക്ഷണിക്കാതെ യാഗശാലയിലെത്തിയ പുത്രിയായ സതിയോട് ദക്ഷൻ പറയുന്നതായ 'യാഗശാലയിൽനിന്നപോക ജവാൽ' എന്ന പദവും, സതിയുടെ മറുപടിയായുള്ള 'അഷ്ടമൂർത്തിയേ' എന്ന പദവും. പൊന്നാനിഗായകൻ-കോട്ട:പി.ഡി.നമ്പൂതിരി ശിങ്കിടി-പാലനാട് ദിവാകരൻ
ഇരയിമ്മൻ തമ്പിയുടെ ദക്ഷയാഗം ആട്ടക്കഥയിലെ സതിയുടെ തപസ്സിനെ തുടർന്ന് വടുവേഷധാരിയായി അവളെ പരീക്ഷിക്കുവാനായെത്തുന്ന ശ്രീപരമേശ്വരന്റേയും സതീദേവിയുടേയും സംവാദമായുള്ള പദങ്ങൾ
പൊന്നാനിഗായകൻ-കലാ:ഗംഗാധരൻ ശിങ്കിടിഗായകൻ-കലാനി:ഉണ്ണികൃഷ്ണൻ
ഇരയിമ്മൻ തമ്പിയുടെ ദക്ഷയാഗം ആട്ടക്കഥയിലെ സതിയുടെ തപസ്സ്പദം. രാഗം-നീലാമ്പരി പൊന്നാനിഗായകൻ-കലാ:ഗംഗാധരൻ ശിങ്കിടിഗായകൻ-കലാനി:ഉണ്ണികൃഷ്ണൻ
വയസ്ക്കര മൂസിന്റെ ദുര്യോധനവധം ആട്ടക്കഥയിൽനിന്നും. തങ്ങളുടെ ദൂതനായി കൗരവസഭയിലേയ്ക്ക് പോകാനൊരുങ്ങുന്ന ശ്രീകൃഷ്ണനോട് ധർമ്മപുത്രൻ പറയുന്നതായ പദം പൊന്നാനി ഗായകൻ-കലാ:ഗംഗാധരൻ ശിങ്കിടി ഗായകൻ-കലാ:ശ്രീകുമാർ
കൊട്ടാരക്കര തമ്പുരാന്റെ 'ബാലിവധം' ആട്ടക്കഥയിൽ സീതയുടെ പദം കലാ:ഗംഗാധരനും കലാ:മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയും ചേർന്ന് ആലപിച്ചത്.
ബാലിവധം രണ്ടാംരംഗത്തിന്റെ അവതരണശ്ലോകവും തുടർന്ന് മാരീചനോടായുള്ള രാവണന്റെ 'മാരീച നിശാചരപുംഗവ' എന്ന പദവും. പൊന്നാനി ഗായകൻ-കലാമണ്ഡലം ഗംഗാധരൻ
ശിങ്കിടി ഗായകൻ-കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി
പാടിരാഗത്തിലും, ചെമ്പടതാളത്തിലും ഉളളതും ചൊല്ലിയാട്ടപ്രധാനവുമായ ഈ പദം വീരസത്തിനെ സ്ഫുരിപ്പിക്കുന്ന രീതിയിൽ വായുബലത്തോടെയും ഭംഗിയായും ആശന്മാർ പാടിയിരിക്കുന്നു. ഗംഭീരമായ അരങ്ങുപാട്ടിനൊപ്പം ഷാരഡിയാശാന്റെ അലർച്ചകളും കൂടി ശ്രവിക്കുന്നതോടെ ആ രംഗം ആസ്വാദകമനസ്സുകളിലേയ്ക്ക് നിറയുന്നു.
കീചകവധം ആട്ടക്കഥയിലെ സൈരണ്ഡ്രിയോടുള്ള സുദേഷ്ണയുടെ പദം പൊന്നാനി ഗായകൻ-കലാ:നീലകണ്ഠൻ നമ്പീശൻ ശിങ്കിടി ഗായകൻ-കലാ:ഉണ്ണികൃഷ്ണക്കുറുപ്പ്
കീചകവധം ആട്ടക്കഥയിലെ സുദേഷ്ണയോടുള്ള സൈരന്ധ്രിയുടെ പദം പൊന്നാനി ഗായകൻ-കലാ:നീലകണ്ഠൻ നമ്പീശൻ ശിങ്കിടി ഗായകൻ-കലാ:ഉണ്ണികൃഷ്ണക്കുറുപ്പ്
കീചകവധം ആട്ടക്കഥയിലെ സൈരണ്ഡ്രിയോടുള്ള സുദേഷ്ണയുടെ പദം പൊന്നാനി ഗായകൻ-കലാ:നീലകണ്ഠൻ നമ്പീശൻ ശിങ്കിടി ഗായകൻ-കലാ:ഉണ്ണികൃഷ്ണക്കുറുപ്പ്
ദുര്യോധനവധത്തിലെ ശ്രീകൃഷ്ണന്റെ പാഞ്ചാലിയോടുള്ള പദം പ്രധാനഗായകൻ-കലാമണ്ഡലം വെണ്മണിഹരിദാസ് സഹഗായകൻ-കലാമണ്ഡലം ശിവദാസ്
ദുര്യോധനവധത്തിലെ പാഞ്ചാലിയുടെ ശാപപദം പ്രധാനഗായകൻ-കലാമണ്ഡലം വെണ്മണിഹരിദാസ് സഹഗായകൻ-കലാമണ്ഡലം ശിവദാസ്
ദുര്യോധനവധത്തിലെ പാഞ്ചാലിയുടെ വിലാപപദം പ്രധാനഗായകൻ-കലാമണ്ഡലം വെണ്മണിഹരിദാസ് സഹഗായകൻ-കലാമണ്ഡലം ശിവദാസ്
ദുര്യോധനവധം കഥയിലെ ചൂത് രംഗത്തിലെ പദങ്ങൾ പ്രധാനഗായകൻ-കലാമണ്ഡലം വെണ്മണിഹരിദാസ് സഹഗായകൻ-കലാമണ്ഡലം ശിവദാസ്
കിരാതം കഥയിലെ ദണ്ഡകം. പ്രധാനഗായകൻ-കലാമണ്ഡലം വെണ്മണിഹരിദാസ് സഹഗായകൻ-പാലനാട് ദിവാകരൻ നമ്പൂതിരി
കോട്ടയത്തുതമ്പുരാൻ രചിച്ച 'നിവാതകവചകാലകേയവധം' ആട്ടക്കഥയിൽ അർജ്ജുനനോടുള്ള ഇന്ദ്രാണിയുടെ പദം പൊന്നാനി ഗായകന്‍: കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി ശിങ്കിടി ഗായകൻ: കനാനിലയം രാജീവൻ
കൊട്ടാരക്കര തമ്പുരാന്റെ 'ബാലിവധം' ആട്ടക്കഥയിൽ സീതയോടുള്ള ശ്രീരാമന്റെ പദം കലാ:ഗംഗാധരനും കലാ:മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയും ചേർന്ന് ആലപിച്ചിരിക്കുന്നു.
ഇരയിമ്മൻ തമ്പി രചിച്ച 'ഉത്തരാസ്വയംവരം' കഥയിൽ ബൃഹന്ദളയോടുള്ള സൈരന്ധ്രിയുടെ പദം പൊന്നാനി ഗായകന്‍: കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി ശിങ്കിടി ഗായകൻ: നെടുംബുള്ളി രാംമോഹൻ
കൊട്ടാരക്കര തമ്പുരാന്റെ 'സീതാസ്വയംവരം' ആട്ടക്കഥയിലെ ശ്രീരാമന്റെ പദം. ശൈവചാപം എടുക്കുവാൻ പുറപ്പെടുമ്പോൾ വിശ്വാമിത്രനേയും പാർവ്വതിപരമേശ്വരന്മാരേയും വന്ദിക്കുന്നതായ പദമാണിത്. പൊന്നാനി ഗായകന്‍: കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി ശിങ്കിടി ഗായകൻ: കലാമണ്ഡലം സുധീഷ്
ബാണയുദ്ധം കഥയിലെ ചിത്രലേഘയുടെ പദം പ്രധാനഗായകൻ-കലാ:ഗംഗാധരൻ സഹഗായകൻ-കോട്ട:പി.ഡി.നമ്പൂതിരി
നളചരിതം രണ്ടാം ദിവസം ഉത്തരഭാഗത്തിലെ സാർദ്ധവാഹ-ദമയന്തീ സംവാദമായുള്ള പദങ്ങള്‍. പൊന്നാനി ഗായകന്‍-കലാമണ്ഡലം ഗംഗാധരന്‍
നളചരിതം ഒന്നാം ദിവസം ഉത്തരഭാഗത്തിലെ ദേവന്മാരും നളനുമായുള്ള സംവാദമായിട്ടുള്ള പദങ്ങള്‍. പൊന്നാനി ഗായകന്‍-കലാമണ്ഡലം ഗംഗാധരന്‍ ശിങ്കിടിഗായകന്‍-കോട്ടക്കല്‍ പി.ഡി.നമ്പൂതിരി
നളചരിതം ഒന്നാം ദിവസം ഉത്തരഭാഗത്തിലെ നള ഹംസ സംവാദമായുള്ള പദങ്ങള്‍. പൊന്നാനി ഗായകന്‍-കലാമണ്ഡലം ഗംഗാധരന്‍ ശിങ്കിടിഗായകന്‍-കോട്ടക്കല്‍ പി.ഡി.നമ്പൂതിരി
സുഭദ്രാഹരണം ആട്ടക്കഥയിലെ സുപ്രസിദ്ധമായ ‘മാലയിടീല്‍’ എന്ന് അറിയപ്പെടുന്ന, അര്‍ജ്ജുന-സുഭദ്രാവിവാഹരംഗത്തിന്റെ ശ്ലോകം. കേരളീയരാഗമായ ‘ഇന്ദള’ത്തിലുള്ള ഈശ്ലോകം കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരിയും നെടുമ്പുള്ളി രാംമോഹനും ചേര്‍ന്ന് ആലപിച്ചിത്.
പൂതനാമോക്ഷം ആട്ടകഥയിൽ ലളിതവേഷത്തിൽ അംബാടിയിലെത്തുന്ന പൂതന അബാടി കണ്ട് വർണ്ണിക്കുന്നതായ ഈ പദം നൃത്തത്തിനും സംഗീതത്തിനും ഒരു പോലെ സാദ്ധ്യത നൽകുന്ന ഒന്നാണ്. കലാമണ്ഡലം ഗംഗാധരനും കോട്ടക്കൽ പി.ഡി.നമ്പൂതിരിയും ചേർന്ന് സംഗീതപ്രയോഗങ്ങളോടെയും നൃത്തത്തിനനുഗുണമായും ഇത് ആലപിച്ചിരിക്കുന്നു.
ഇരയിമ്മന്‍ തമ്പി രചിച്ച ‘ദക്ഷയാഗം’ ആട്ടകഥയിലെ ശിവന്റെ സതിയോടുള്ള മറുപടിപ്പദമായ ‘കുവലയവിലോചനെ’ കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരിയും കലാമണ്ഡലം ഭവദാസന്‍ നമ്പൂതിരിയും ചേര്‍ന്ന്‍ പാടിയത്.
നരകാസുരവധം ആട്ടകഥയിലെ നരകാസുരപത്നിയുടെ മറുപടിപദം. സാധാരണ ‘യദുകുലകാമോദരി’ രാഗത്തില്‍ ആലപിക്കാറുള്ള ഈ പദം ഇവിടെ ‘വസന്ത’യിലേയ്ക്ക് മാറ്റി ആലപിച്ചിരിക്കുന്നു. രാഗമാറ്റം വരുത്തിയെങ്കിലും കഥകളിത്തം ചോരതെ, ‘അന്തംകുത്തിപാടല്‍’ തുടങ്ങിയ സമ്പ്രദായങ്ങളോടുകൂടി ആലപിക്കുന്നു എന്നുള്ളതാണ് ഇവിടത്തെ പ്രത്യേകത. അതിനാല്‍ തന്നെ ഈ മാറ്റം നല്ലതായി അനുഭവപ്പെടുന്നു. ആലാപനം-കലാ:ഗംഗാധരന്‍, കലാനി:രാജീവന്‍.
‘ചന്ദനചര്‍ച്ചിത‘ എന്ന ജയദേവ അഷ്ടപദി സോപാനവഴിക്ക് ആലപിച്ചിരിക്കുന്നു. ആലാപനം & ഇടയ്ക്ക്:പുതുശ്ശേരി രാഘവക്കുറുപ്പ്
കഥകളി മേളപ്പദം. ആലാപനം-കലാ:നീലകണ്ടന്‍ നമ്പീശന്‍, കലാ:ഉണ്ണികൃഷ്ണക്കുറുപ്പ്. ചെണ്ട-കലാ:കൃഷ്ണന്‍കുട്ടി പൊതുവാള്‍. മദ്ദളം-കലാ:അപ്പുക്കൂട്ടി പൊതുവാള്‍. 1982ല്‍ എറണാകുളത്ത്ത്ത് റ്റി.ഡി.എം ഹാളില്‍ നടന്ന കളിയുടെ ശബദലേഘനം.
‘സരസിജനാഭ‘ എന്ന കീര്‍ത്തനം സോപാനവഴിക്ക് ആലപിച്ചിരിക്കുന്നു. ആലാപനം & ഇടയ്ക്ക്:പുതുശ്ശേരി രാഘവക്കുറുപ്പ്
രുഗ്മാംഗദചരിതം ആട്ടകഥയിലെ മോഹിനിയുടെ പ്രവേശത്തിലുള്ള സാരിപ്പദം. കലാ:നീലകണ്ടന്‍ നമ്പീശനും കലാ:ഉണ്ണികൃഷ്ണക്കുറുപ്പും ചേര്‍ന്ന് ശ്ലോകശേഷം രാഗാലാപനത്തോടെ തന്നെ ഭംഗിയായി ആലപിച്ചിരിക്കുന്നു. 06-04-1984ല്‍ ചേര്‍ത്തലയ്ക്കടുത്ത് പാണാവള്ളി നാല്പത്തൊന്നീശ്വരം ശിവക്ഷേത്രത്തില്‍ നടന്ന കളിയുടെ ശബദലേഘനം. കലാ:നീലകണ്ഠന്‍ നമ്പീശനാശാന്റെ തന്നെ വഴിപാടായാണ് അന്ന് ഈ കളി നടത്തിയിരുന്നത്. ഈ കളിക്ക് രുഗ്മാഗദനായി കലാ:ഗോപിയും മോഹിനിയായി കോട്ടക്കല്‍ ശിവരാമനുമാണ് വേഷമിട്ടിരുന്നത്. ചെണ്ട-കലാ:അച്ചുണ്ണി പൊതുവാള്‍. മദ്ദളം-കലാ:അപ്പുക്കൂട്ടി പൊതുവാള്‍.
‘ലളിതലവംഗ‘ എന്ന അഷ്ടപദി സോപാനവഴിക്ക് രാഗമാലികയായി ആലപിച്ചിരിക്കുന്നു. ആലാപനം & ഇടയ്ക്ക്:പുതുശ്ശേരി രാഘവക്കുറുപ്പ്
മണ്ടവപ്പിള്ളി ഇട്ടിരാരിശ്ശമെനോന്‍ രചിച്ച സന്ദാനഗോപാലം ആട്ടകഥയിലെ ആദ്യരംഗത്തില്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോടായി പറയുന്ന പദം. രാഗം:സാവേരി, താളം: ചെമ്പട. 1982ല്‍ എറണാകുളം ടി.ഡി.എം ഹാളില്‍ നടന്ന കളിയുടെ ശബദലേഘനം. പൊന്നാനിഗായകന്‍-കലാ:നീലകണ്ടന്‍ നമ്പീശന്‍ ശിങ്കിടിഗായകന്‍-കലാ:ഹൈദര്‍ അലി. മൂന്നാം പാട്ടുകാരന്‍-കോട്ട:നാരായണന്‍. ചെണ്ട-കലാ:കൃഷ്ണന്‍കുട്ടി പൊതുവാള്‍. മദ്ദളം-കലാ:അപ്പുക്കൂട്ടി പൊതുവാള്‍.
‘ഭകതപരായണ’ എന്ന കീര്‍ത്തനം സോപാനവഴിക്ക് ആലപിച്ചിരിക്കുന്നു. ആലാപനം & ഇടയ്ക്ക:ശ്രീ പുതുശ്ശേരി രാഘവക്കുറുപ്പ്. ദക്ഷിണകേരളത്തിലെ പ്രമുഖ സോപാനസംഗീതജ്ഞനായിരുന്ന ശ്രീ രാഘവക്കുറുപ്പ് വൈയ്ക്കം പെരുംതൃക്കോവിലിലെ(വൈക്കം മഹാദേവക്ഷേത്രം) വാദ്യകഴകത്തിന് അവകാശികളായ പുതുശ്ശേരികുടുബത്തിലെ അംഗമായിരുന്നു. പുതുശ്ശേരി കുട്ടിയമ്മയുടേയും ആയാംകുടി പടിഞ്ഞാറേ കരിക്കോട്ട് നാരായണക്കുറുപ്പിന്റേയും പുത്രനായി1928 ഫെബ്രുവരി 26ന് ഭൂജാതനായ ഇദ്ദേഹത്തിന്റെ സ്ക്കൂള്‍വിദ്യാഭാസം രണ്ടാംക്ലാസ് വരെമാത്രമെ ഉണ്ടായിട്ടുള്ളു. രാഘവക്കുറുപ്പ് തന്റെ ആറാം വയസ്സില്‍ സ്വപിതാവിന്റെ ശിക്ഷണത്തില്‍ ആരംഭിച്ച ക്ഷേത്രവാദനകലാഭ്യാസം(ഇടയ്ക്കവാദനം, ചെണ്ടമേളം, പഞ്ചവാദ്യം, കളമെഴുത്തും പാട്ടും, സോപാനസംഗീതം തുടങ്ങിയവ) പിന്നീട് കലവൂര്‍ കൃഷ്ണക്കുറുപ്പിന്റേയും നാണപ്പക്കുറുപ്പിന്റേയും കീഴില്‍ തുടര്‍ന്നു. പതിനൊന്നാം വയസ്സില്‍ വൈക്കം ക്ഷേത്രത്തിലായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. പുതുശ്ശേരി രാഘവക്കുറുപ്പിനെ പോലെതന്നെ ക്ഷേത്രമേളവാദനകലയില്‍ ജീവിതസമര്‍പ്പണം നടത്തിയിട്ടുള്ള ശ്രീ ആയാംകുടി കുട്ടപ്പമാരാരും ശ്രീ ആയാംകുടി തങ്കപ്പമാരാരും സതീത്ഥ്യര്‍ ആയിരുന്നു. ഇദ്ദേഹം പിന്നീട് വൈക്കം തുടങ്ങി ദക്ഷിണകേരളത്തിലെ പല പ്രമുഖക്ഷേത്രങ്ങളിലും പ്രവര്‍ത്തിച്ചുവന്നു. പിന്നീട് തിരുവിതാകൂര്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രകലകള്‍ അഭ്യസിപ്പിക്കുവാനായി വൈക്കം ക്ഷേത്രത്തില്‍ ‘ക്ഷേത്രകലാപീഠം’ എന്നപേരില്‍ തുടങ്ങിയ വിദ്യാലയത്തില്‍ കുറുപ്പ് സോപാനസംഗീതവിഭാഗത്തിന്റെ ചുമതലക്കാരനായി സേവനമനുഷ്ടിച്ചു. ശ്രീ പാഴൂര്‍ നാരായണമാരാര്‍, ശ്രീ പെരുമ്പള്ളി ഗോവിന്ദമാരാര്‍, ശ്രീ പുലിപ്ര കൃഷ്ണന്‍കുട്ടി, ശ്രീ ശങ്കരനുണ്ണി(തീയാട്ട് കലാകാരന്‍), ശ്രീ കുമ്മത്ത് രാമന്‍കുട്ടി, മേളകലാനിധി സദനം ദിവാകരമാരാര്‍ തുടങ്ങിയവരൊക്കെ ക്ഷേത്രകലാപീഠത്തില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്നു. പഞ്ചവാദ്യത്തിനു കൂടാതെ കഥകളിക്കും കുറുപ്പാശാന്‍ മദ്ദളം വായിച്ചുവന്നിരുന്നു. പന്ത്രണ്ട് വര്‍ഷം കൂടുമ്പോള്‍ വൈക്കം മഹാദേവക്ഷേത്രത്തില്‍ പന്ത്രണ്ടുദിവസമായി നടന്നുവരുന്ന ‘വടക്കുപുറത്തുപാട്ടിന്(കളമെഴുത്തും പാട്ടും) കളമെഴുത്ത്, കളംപാട്ട്, കളംപൂജ എന്നിവയും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ചെയ്തുവന്നിരുന്നത്. വൈക്കത്ത് കുടവെച്ചൂര്‍ ചൂളയില്‍ രാജമ്മയാണ് രാഘവക്കുറുപ്പിന്റെ സഹധര്‍മ്മിണി. ശ്രീ ക്ഷേത്രകലാപീഠം രാജേഷ്, രമേഷ് എന്നിവര്‍ പുത്രന്മാരും. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ പുരസ്ക്കാരവും, മാരാര്‍ ക്ഷേമസഭയുടെ ‘ക്ഷേത്രകലാചാര്യ പുരസ്ക്കാരവും’, മരുത്തോര്‍വട്ടം ശ്രീ ധന്വന്തരി ക്ഷേത്രകലാപീഠത്തിന്റേയും ശ്രീ ദുര്‍ഗ്ഗാ പഞ്ചവാദ്യ സമിതിയുടെയും വകയായി ‘സ്വര്‍ണ്ണപതക്കവും’ ലഭിച്ചിട്ടുള്ള അദ്ദേഹത്തിന് ഇതുകൂടാതെ ആസ്വാദകസമൂഹത്തിന്റെ പ്രശംസയ്ക്ക് പാത്രീഭൂതമായി ഒട്ടനവധി പുരസ്ക്കാരങ്ങളും ലബ്ദമായിട്ടുണ്ട്. സോപാനസംഗീതലോകം പ്രശസ്തിയില്‍ ഇല്ലെങ്കിലും പ്രവൃത്തിയില്‍ ഞിരളത്ത് രാമപൊതുവാളിനൊപ്പം തന്നെ സ്ഥാനം നല്‍കിയിരുന്ന കലാകാരനാണ് പുതുശ്ശേരി രാഘവക്കുറുപ്പ്. ഇദ്ദേഹം ഒരിക്കല്‍ തൃശ്ശൂരില്‍ വെച്ച് ഞിരളത്തിനൊപ്പം സോപാനസംഗീതം ആലപിക്കുകയും അദ്ദേഹത്തിന്റെ ആദരവ് നേടുകയുമുണ്ടായിട്ടുണ്ട്. ആരോഗ്യപരമായി അവശതയനുഭവിക്കാന്‍ ഇടയായതിനെ തുടര്‍ന്ന് മേളകലാകുലപതി ശ്രീ തൃക്കാമ്പുറം കൃഷ്ണന്‍കുട്ടിമാരാരുടെ പ്രയത്നഭലമായി കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ കുറുപ്പാശാന് സൌജന്യ ചികിത്സാസഹായം ലഭിക്കുകയുണ്ടായി. 22/10/2003ല്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ വെച്ച് അദ്ദേഹം അന്തരിച്ചു. ക്ഷേത്രകലകളുടെ വളര്‍ച്ചക്കും, വികാസത്തിനും, നിലനില്‍പ്പിനും, പ്രചാരണത്തിനും വേണ്ടി അക്ഷീണപരിശ്രമം നടത്തിയിട്ടുള്ള രാഘവക്കുറുപ്പാശാന്‍ പ്രതിഭാധനരായ വലിയ ഒരു ശിഷ്യസമ്പത്തിനുകൂടി ഉടമയാണ്. ശ്രീ പാഴൂര്‍ നാരായണമാരാര്‍, ശ്രീ ചോറ്റാനിക്കര സുഭാഷ്, ശ്രീ ചിറക്കടവ് ബേബി മാരാര്‍, ശ്രീ കലാപീഠം കീഴൂര്‍ മധുസൂദനക്കുറുപ്പ്, ശ്രീ കലാപീഠം ഉദയനാപുരം പത്മകുമാര്‍, ശ്രീ തിരുമറയൂര്‍ ഗിരിജന്‍ മാരാര്‍ തുടങ്ങിയവര്‍ ശിഷ്യരില്‍ പ്രധാനികളാണ്. ഫ്രാന്‍സിലെ കേരള മ്യൂസിക്ക് റിസര്‍ച്ച് സെന്ററിലെ ഏതാനം പ്രൊഫസര്‍മാര്‍ ശ്രീ കലാമണ്ഡലം ജയപ്രകാശ് നാരായണനൊടൊപ്പം കുറുപ്പാശാനെ സമീപിച്ച് ശിഷ്യത്വം സ്വീകരിക്കാനിടയായിട്ടുണ്ട്.
കുചേലവൃത്തത്തിലെ പൂവ്വഭാഗത്തിലെ പത്നിയോടുള്ള കുചേലന്റെ മറുപടിപദമായ ‘പാഥോചവിലോചനേ’ ആലാപനം-കലാ:നീലകണ്ഠന്‍ നമ്പീശനും കോട്ട:നാരായണനും ചേര്‍ന്ന്
കുചേലവൃത്തം പൂര്‍വ്വഭാഗത്തിലെ കുചേലപത്നിയുടെ ‘കല്യാണാലയ’ എന്ന പദം ആലാപനം-കലാ:നീലകണ്ഠന്‍ നമ്പീശനും കോട്ട:നാരായണനും ചേര്‍ന്ന്
‘സ്മരസദാമാനസ’ എന്ന കീര്‍ത്തനം സോപാനവഴിക്ക് ആലപിച്ചിരിക്കുന്നു. ആലാപനം & ഇടയ്ക്ക്:പുതുശ്ശേരി രാഘവക്കുറുപ്പ് സഹഗായകന്‍:കലാപീഠം രാജേഷ്.
ഇരയമ്മന്‍ തമ്പിരചിച്ച കീചകവധം കഥയിലെ കീചകന്റെ ‘കണ്ടിവാര്‍കുഴലി’ എന്ന ഭൈരവിരാഗപദം. ആലാപനം:കലാ:നീലകണ്ടന്‍ നമ്പീശനും കലാ:ഉണ്ണികൃഷ്ണക്കുറുപ്പും ചേര്‍ന്ന്.
‘ശ്രീകണ്ഠേശാ’ എന്നുതുടങ്ങുന്ന കീര്‍ത്തനം സോപാനവഴിയില്‍ ആലപിച്ചിരിക്കുന്നു. ഇടയ്ക്ക & ആലാപനം:പുതുശ്ശേരി രാഘവകുറുപ്പ് സഹഗായകന്‍: കലാപീഠം രാജേഷ്
കഥകളിയിലെ പുറപ്പാടിന്റെ ശ്ലോകം കലാ:നീലകണ്ഠന്‍ നമ്പീശനും കലാ:ഉണ്ണികൃഷ്ണക്കുറുപ്പും ചേര്‍ന്ന് ആലപിച്ചിരിക്കുന്നു.
‘കരുണചെയ്‌വാന്‍’എന്ന കീര്‍ത്തനം സോപാനവഴിക്ക് ആലപിച്ചിരിക്കുന്നു. ആലാപനം & ഇടയ്ക്ക:ശ്രീ പുതുശ്ശേരി രാഘവക്കുറുപ്പ് സഹഗായകന്‍:കലാപീഠം രാജേഷ്
‘ആനന്ദവല്ലീ’ എന്ന സ്വാതിതിരുനാള്‍ കീര്‍ത്തനം സോപാനവഴിക്ക് ആലപിച്ചിരിക്കുന്നു. ആലാപനം & ഇടയ്ക്ക:ശ്രീ പുതുശ്ശേരി രാഘവക്കുറുപ്പ് സഹഗായകന്‍:ശ്രീ കലാപീഠം രാജേഷ്
ഇരയിമ്മന്‍തമ്പി രചിച്ച കീചകവധം ആട്ടകഥയിലെ സൈരന്ധ്രിയും വലലനുമായുള്ള രംഗം ശ്രീ കലാ:നീലകണ്ഠന്‍ നമ്പീശന്‍ ആലപിച്ചത്. ശിങ്കിടി: കലാ:ഉണ്ണികൃഷ്ണക്കുറുപ്പ്.
‘വസുന്ധരാതനയ’ എന്ന കീര്‍ത്തനം ശ്രീ പുതുശ്ശേരി രാഘവക്കുറുപ്പ് സോപാനവഴിയില്‍ ആലപിച്ചിരിക്കുന്നു. . ഇടയ്ക്ക-ശ്രീ പുതുശ്ശേരി രാഘവക്കുറുപ്പ്
സഹഗായകന്‍- ശ്രീ കലാപീഠം രാജേഷ്
അംബകൃപാ എന്ന കീര്‍ത്തനം സോപാനപാനവഴിക്ക് ആലപിച്ചിരിക്കുന്നു. ആലാപനം & ഇടയ്ക്ക:പുതുശ്ശേരി രാഘവക്കുറുപ്പ്. സഹഗായകന്‍:കലാപീഠം രാജേഷ്.
കൊട്ടാരത്തില്‍ ശങ്കുണ്ണി രചിച്ച ‘ശ്രീരാമപട്ടാഭിഷേകം’ ആട്ടകഥയിലെ ‘രാമരാമ രമാപതേ’ എന്നാരംഭിക്കുന്ന പദം. പട്ടാഭിഷേകശേഷം ഹനൂമാനാദികളുടെ സ്തുതിയായുള്ള ഈ പദം ഭൂപാളരാഗത്തിലും മുറിയടന്തതാളത്തിലും ഉള്ളതാണ്. ആലാപനം: ശ്രീ കലാ:നീലകണ്ഠന്‍ നമ്പീശന്‍.
“കാശിവിശ്വനാഥാ” എന്ന കീര്‍ത്തനം സോപാനവഴിയില്‍ ആലപിച്ചിരുന്നു. . ആലാപനം & ഇടയ്ക്ക:ശ്രീ പുതുശ്ശേരി രാഘവക്കുറുപ്പ്. . സഹഗായകന്‍:ശ്രീ കലാപീഠം രാജേഷ്.
കഥകളിയിലെ ‘കാരുണ്യാമൃതവാരിധീ’ എന്നുതുടങ്ങുന്ന ഒരു വന്ദനശ്ലോകം. പ്രധാനഗായകന്‍: ശ്രീ കലാ:നീലകണ്ഠന്‍ നമ്പീശന്‍
സ്വാതിതിരുനാളിന്റെ “ശ്രീരാമചന്ദ്രാ ജയ” എന്ന കീര്‍ത്തനം സോപാനവഴിയില്‍ ആലപിച്ചിരുന്നു. . ആലാപനം & ഇടയ്ക്ക:ശ്രീ പുതുശ്ശേരി രാഘവക്കുറുപ്പ്. . സഹഗായകന്‍:ശ്രീ കലാപീഠം രാജേഷ്.
രാവണവിജയം ആട്ടകഥയിലെ “യാതുധാനശിഖാമണേ ശൃണു” എന്ന ദൂതന്റെ പദം.
പൊന്നാനി-ശ്രീ കലാ:നീലകണ്ഠന്‍ നമ്പീശന്‍.
ശുങ്കിടി:കലാ:സുബ്രഹ്മണ്യന്‍.
“ഈശാമഹേശാ ശംഭോ” എന്ന കീര്‍ത്തനം. ആലാപനം & ഇടയ്ക്ക: ശ്രീ പുതുശ്ശേരി രാഘവക്കുറുപ്പ്. സഹഗായകന്‍: ശ്രീ കലാപീഠം രാജേഷ്.
ആലാപനം & ഇടയ്ക്ക:ശ്രീ പുതുശ്ശേരി രാഘവക്കുറുപ്പ്.. ദക്ഷിണകേരളത്തിലെ പ്രമുഖ സോപാനസംഗീതജ്ഞനായിരുന്ന ശ്രീ രാഘവക്കുറുപ്പ് വൈയ്ക്കം പെരുംതൃക്കോവിലിലെ(വൈക്കം മഹാദേവക്ഷേത്രം) വാദ്യകഴകത്തിന് അവകാശികളായ പുതുശ്ശേരികുടുബത്തിലെ അംഗമായിരുന്നു. പുതുശ്ശേരി കുട്ടിയമ്മയുടേയും ആയാംകുടി പടിഞ്ഞാറേ കരിക്കോട്ട് നാരായണക്കുറുപ്പിന്റേയും പുത്രനായി1928 ഫെബ്രുവരി 26ന് ഭൂജാതനായ ഇദ്ദേഹത്തിന്റെ സ്ക്കൂള്‍വിദ്യാഭാസം രണ്ടാംക്ലാസ് വരെമാത്രമെ ഉണ്ടായിട്ടുള്ളു. രാഘവക്കുറുപ്പ് തന്റെ ആറാം വയസ്സില്‍ സ്വപിതാവിന്റെ ശിക്ഷണത്തില്‍ ആരംഭിച്ച ക്ഷേത്രവാദനകലാഭ്യാസം(ഇടയ്ക്കവാദനം, ചെണ്ടമേളം, പഞ്ചവാദ്യം, കളമെഴുത്തും പാട്ടും, സോപാനസംഗീതം തുടങ്ങിയവ) പിന്നീട് കലവൂര്‍ കൃഷ്ണക്കുറുപ്പിന്റേയും നാണപ്പക്കുറുപ്പിന്റേയും കീഴില്‍ തുടര്‍ന്നു. പതിനൊന്നാം വയസ്സില്‍ വൈക്കം ക്ഷേത്രത്തിലായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. പുതുശ്ശേരി രാഘവക്കുറുപ്പിനെ പോലെതന്നെ ക്ഷേത്രമേളവാദനകലയില്‍ ജീവിതസമര്‍പ്പണം നടത്തിയിട്ടുള്ള ശ്രീ ആയാംകുടി കുട്ടപ്പമാരാരും ശ്രീ ആയാംകുടി തങ്കപ്പമാരാരും സതീത്ഥ്യര്‍ ആയിരുന്നു. ഇദ്ദേഹം പിന്നീട് വൈക്കം തുടങ്ങി ദക്ഷിണകേരളത്തിലെ പല പ്രമുഖക്ഷേത്രങ്ങളിലും പ്രവര്‍ത്തിച്ചുവന്നു. പിന്നീട് തിരുവിതാകൂര്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രകലകള്‍ അഭ്യസിപ്പിക്കുവാനായി വൈക്കം ക്ഷേത്രത്തില്‍ ‘ക്ഷേത്രകലാപീഠം’ എന്നപേരില്‍ തുടങ്ങിയ വിദ്യാലയത്തില്‍ കുറുപ്പ് സോപാനസംഗീതവിഭാഗത്തിന്റെ ചുമതലക്കാരനായി സേവനമനുഷ്ടിച്ചു. ശ്രീ പാഴൂര്‍ നാരായണമാരാര്‍, ശ്രീ പെരുമ്പള്ളി ഗോവിന്ദമാരാര്‍, ശ്രീ പുലിപ്ര കൃഷ്ണന്‍കുട്ടി, ശ്രീ ശങ്കരനുണ്ണി(തീയാട്ട് കലാകാരന്‍), ശ്രീ കുമ്മത്ത് രാമന്‍കുട്ടി, മേളകലാനിധി സദനം ദിവാകരമാരാര്‍ തുടങ്ങിയവരൊക്കെ ക്ഷേത്രകലാപീഠത്തില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്നു. പഞ്ചവാദ്യത്തിനു കൂടാതെ കഥകളിക്കും കുറുപ്പാശാന്‍ മദ്ദളം വായിച്ചുവന്നിരുന്നു. പന്ത്രണ്ട് വര്‍ഷം കൂടുമ്പോള്‍ വൈക്കം മഹാദേവക്ഷേത്രത്തില്‍ പന്ത്രണ്ടുദിവസമായി നടന്നുവരുന്ന ‘വടക്കുപുറത്തുപാട്ടിന്(കളമെഴുത്തും പാട്ടും) കളമെഴുത്ത്, കളംപാട്ട്, കളംപൂജ എന്നിവയും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ചെയ്തുവന്നിരുന്നത്. വൈക്കത്ത് കുടവെച്ചൂര്‍ ചൂളയില്‍ രാജമ്മയാണ് രാഘവക്കുറുപ്പിന്റെ സഹധര്‍മ്മിണി. ശ്രീ ക്ഷേത്രകലാപീഠം രാജേഷ്, രമേഷ് എന്നിവര്‍ പുത്രന്മാരും. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ പുരസ്ക്കാരവും, മാരാര്‍ ക്ഷേമസഭയുടെ ‘ക്ഷേത്രകലാചാര്യ പുരസ്ക്കാരവും’, മരുത്തോര്‍വട്ടം ശ്രീ ധന്വന്തരി ക്ഷേത്രകലാപീഠത്തിന്റേയും ശ്രീ ദുര്‍ഗ്ഗാ പഞ്ചവാദ്യ സമിതിയുടെയും വകയായി ‘സ്വര്‍ണ്ണപതക്കവും’ ലഭിച്ചിട്ടുള്ള അദ്ദേഹത്തിന് ഇതുകൂടാതെ ആസ്വാദകസമൂഹത്തിന്റെ പ്രശംസയ്ക്ക് പാത്രീഭൂതമായി ഒട്ടനവധി പുരസ്ക്കാരങ്ങളും ലബ്ദമായിട്ടുണ്ട്. സോപാനസംഗീതലോകം പ്രശസ്തിയില്‍ ഇല്ലെങ്കിലും പ്രവൃത്തിയില്‍ ഞിരളത്ത് രാമപൊതുവാളിനൊപ്പം തന്നെ സ്ഥാനം നല്‍കിയിരുന്ന കലാകാരനാണ് പുതുശ്ശേരി രാഘവക്കുറുപ്പ്. ഇദ്ദേഹം ഒരിക്കല്‍ തൃശ്ശൂരില്‍ വെച്ച് ഞിരളത്തിനൊപ്പം സോപാനസംഗീതം ആലപിക്കുകയും അദ്ദേഹത്തിന്റെ ആദരവ് നേടുകയുമുണ്ടായിട്ടുണ്ട്. ആരോഗ്യപരമായി അവശതയനുഭവിക്കാന്‍ ഇടയായതിനെ തുടര്‍ന്ന് മേളകലാകുലപതി ശ്രീ തൃക്കാമ്പുറം കൃഷ്ണന്‍കുട്ടിമാരാരുടെ പ്രയത്നഭലമായി കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ കുറുപ്പാശാന് സൌജന്യ ചികിത്സാസഹായം ലഭിക്കുകയുണ്ടായി. 22/10/2003ല്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ വെച്ച് അദ്ദേഹം അന്തരിച്ചു. ക്ഷേത്രകലകളുടെ വളര്‍ച്ചക്കും, വികാസത്തിനും, നിലനില്‍പ്പിനും, പ്രചാരണത്തിനും വേണ്ടി അക്ഷീണപരിശ്രമം നടത്തിയിട്ടുള്ള രാഘവക്കുറുപ്പാശാന്‍ പ്രതിഭാധനരായ വലിയ ഒരു ശിഷ്യസമ്പത്തിനുകൂടി ഉടമയാണ്. ശ്രീ പാഴൂര്‍ നാരായണമാരാര്‍, ശ്രീ ചോറ്റാനിക്കര സുഭാഷ്, ശ്രീ ചിറക്കടവ് ബേബി മാരാര്‍, ശ്രീ കലാപീഠം കീഴൂര്‍ മധുസൂദനക്കുറുപ്പ്, ശ്രീ കലാപീഠം ഉദയനാപുരം പത്മകുമാര്‍, ശ്രീ തിരുമറയൂര്‍ ഗിരിജന്‍ മാരാര്‍ തുടങ്ങിയവര്‍ ശിഷ്യരില്‍ പ്രധാനികളാണ്. ഫ്രാന്‍സിലെ കേരള മ്യൂസിക്ക് റിസര്‍ച്ച് സെന്ററിലെ ഏതാനം പ്രൊഫസര്‍മാര്‍ ശ്രീ കലാമണ്ഡലം ജയപ്രകാശ് നാരായണനൊടൊപ്പം കുറുപ്പാശാനെ സമീപിച്ച് ശിഷ്യത്വം സ്വീകരിക്കാനിടയായിട്ടുണ്ട്. അദ്ദേഹത്തിന്റെ പുത്രന്‍ ശ്രീ ക്ഷേത്രകലാപീഠം രാജേഷാണ് കൂടെ പാടിയിരിക്കുന്നത്.
മേല്‍പ്പത്തൂര്‍ ഭട്ടതിരിപ്പാടിന്റെ ‘നാരായണീയ’ത്തിലെ സുപ്രസിദ്ധമായ ‘യോഗീന്ദ്രാണാം’ എന്ന ശ്ലോകം. തുടര്‍ന്ന് ‘കല്യാണശീല’ എന്ന മംഗളശ്ലോകവും. ആലാപനം:കലാമണ്ഡലം ഉണ്ണികൃഷ്ണകുറുപ്പ്. സഹഗായകന്‍:പാലനാട് ദിവാകരന്‍ നമ്പൂതിരി.
സ്വാതിതിരുനാള്‍ കീര്‍ത്തനമായ സോപാനവഴിയില്‍ ആലപിച്ചിരിക്കുന്നു.
ആലാപനം & ഇടയ്ക്ക:ശ്രീ പുതുശ്ശേരി രാഘവക്കുറുപ്പ്.. ദക്ഷിണകേരളത്തിലെ പ്രമുഖ സോപാനസംഗീതജ്ഞനായിരുന്ന ശ്രീ രാഘവക്കുറുപ്പ് വൈയ്ക്കം പെരുംതൃക്കോവിലിലെ(വൈക്കം മഹാദേവക്ഷേത്രം) വാദ്യകഴകത്തിന് അവകാശികളായ പുതുശ്ശേരികുടുബത്തിലെ അംഗമായിരുന്നു. പുതുശ്ശേരി കുട്ടിയമ്മയുടേയും ആയാംകുടി പടിഞ്ഞാറേ കരിക്കോട്ട് നാരായണക്കുറുപ്പിന്റേയും പുത്രനായി1928 ഫെബ്രുവരി 26ന് ഭൂജാതനായ ഇദ്ദേഹത്തിന്റെ സ്ക്കൂള്‍വിദ്യാഭാസം രണ്ടാംക്ലാസ് വരെമാത്രമെ ഉണ്ടായിട്ടുള്ളു. രാഘവക്കുറുപ്പ് തന്റെ ആറാം വയസ്സില്‍ സ്വപിതാവിന്റെ ശിക്ഷണത്തില്‍ ആരംഭിച്ച ക്ഷേത്രവാദനകലാഭ്യാസം(ഇടയ്ക്കവാദനം, ചെണ്ടമേളം, പഞ്ചവാദ്യം, കളമെഴുത്തും പാട്ടും, സോപാനസംഗീതം തുടങ്ങിയവ) പിന്നീട് കലവൂര്‍ കൃഷ്ണക്കുറുപ്പിന്റേയും നാണപ്പക്കുറുപ്പിന്റേയും കീഴില്‍ തുടര്‍ന്നു. പതിനൊന്നാം വയസ്സില്‍ വൈക്കം ക്ഷേത്രത്തിലായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. പുതുശ്ശേരി രാഘവക്കുറുപ്പിനെ പോലെതന്നെ ക്ഷേത്രമേളവാദനകലയില്‍ ജീവിതസമര്‍പ്പണം നടത്തിയിട്ടുള്ള ശ്രീ ആയാംകുടി കുട്ടപ്പമാരാരും ശ്രീ ആയാംകുടി തങ്കപ്പമാരാരും സതീത്ഥ്യര്‍ ആയിരുന്നു. ഇദ്ദേഹം പിന്നീട് വൈക്കം തുടങ്ങി ദക്ഷിണകേരളത്തിലെ പല പ്രമുഖക്ഷേത്രങ്ങളിലും പ്രവര്‍ത്തിച്ചുവന്നു. പിന്നീട് തിരുവിതാകൂര്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രകലകള്‍ അഭ്യസിപ്പിക്കുവാനായി വൈക്കം ക്ഷേത്രത്തില്‍ ‘ക്ഷേത്രകലാപീഠം’ എന്നപേരില്‍ തുടങ്ങിയ വിദ്യാലയത്തില്‍ കുറുപ്പ് സോപാനസംഗീതവിഭാഗത്തിന്റെ ചുമതലക്കാരനായി സേവനമനുഷ്ടിച്ചു. ശ്രീ പാഴൂര്‍ നാരായണമാരാര്‍, ശ്രീ പെരുമ്പള്ളി ഗോവിന്ദമാരാര്‍, ശ്രീ പുലിപ്ര കൃഷ്ണന്‍കുട്ടി, ശ്രീ ശങ്കരനുണ്ണി(തീയാട്ട് കലാകാരന്‍), ശ്രീ കുമ്മത്ത് രാമന്‍കുട്ടി, മേളകലാനിധി സദനം ദിവാകരമാരാര്‍ തുടങ്ങിയവരൊക്കെ ക്ഷേത്രകലാപീഠത്തില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്നു. പഞ്ചവാദ്യത്തിനു കൂടാതെ കഥകളിക്കും കുറുപ്പാശാന്‍ മദ്ദളം വായിച്ചുവന്നിരുന്നു. പന്ത്രണ്ട് വര്‍ഷം കൂടുമ്പോള്‍ വൈക്കം മഹാദേവക്ഷേത്രത്തില്‍ പന്ത്രണ്ടുദിവസമായി നടന്നുവരുന്ന ‘വടക്കുപുറത്തുപാട്ടിന്(കളമെഴുത്തും പാട്ടും) കളമെഴുത്ത്, കളംപാട്ട്, കളംപൂജ എന്നിവയും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ചെയ്തുവന്നിരുന്നത്. വൈക്കത്ത് കുടവെച്ചൂര്‍ ചൂളയില്‍ രാജമ്മയാണ് രാഘവക്കുറുപ്പിന്റെ സഹധര്‍മ്മിണി. ശ്രീ ക്ഷേത്രകലാപീഠം രാജേഷ്, രമേഷ് എന്നിവര്‍ പുത്രന്മാരും. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ പുരസ്ക്കാരവും, മാരാര്‍ ക്ഷേമസഭയുടെ ‘ക്ഷേത്രകലാചാര്യ പുരസ്ക്കാരവും’, മരുത്തോര്‍വട്ടം ശ്രീ ധന്വന്തരി ക്ഷേത്രകലാപീഠത്തിന്റേയും ശ്രീ ദുര്‍ഗ്ഗാ പഞ്ചവാദ്യ സമിതിയുടെയും വകയായി ‘സ്വര്‍ണ്ണപതക്കവും’ ലഭിച്ചിട്ടുള്ള അദ്ദേഹത്തിന് ഇതുകൂടാതെ ആസ്വാദകസമൂഹത്തിന്റെ പ്രശംസയ്ക്ക് പാത്രീഭൂതമായി ഒട്ടനവധി പുരസ്ക്കാരങ്ങളും ലബ്ദമായിട്ടുണ്ട്. സോപാനസംഗീതലോകം പ്രശസ്തിയില്‍ ഇല്ലെങ്കിലും പ്രവൃത്തിയില്‍ ഞിരളത്ത് രാമപൊതുവാളിനൊപ്പം തന്നെ സ്ഥാനം നല്‍കിയിരുന്ന കലാകാരനാണ് പുതുശ്ശേരി രാഘവക്കുറുപ്പ്. ഇദ്ദേഹം ഒരിക്കല്‍ തൃശ്ശൂരില്‍ വെച്ച് ഞിരളത്തിനൊപ്പം സോപാനസംഗീതം ആലപിക്കുകയും അദ്ദേഹത്തിന്റെ ആദരവ് നേടുകയുമുണ്ടായിട്ടുണ്ട്. ആരോഗ്യപരമായി അവശതയനുഭവിക്കാന്‍ ഇടയായതിനെ തുടര്‍ന്ന് മേളകലാകുലപതി ശ്രീ തൃക്കാമ്പുറം കൃഷ്ണന്‍കുട്ടിമാരാരുടെ പ്രയത്നഭലമായി കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ കുറുപ്പാശാന് സൌജന്യ ചികിത്സാസഹായം ലഭിക്കുകയുണ്ടായി. 22/10/2003ല്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ വെച്ച് അദ്ദേഹം അന്തരിച്ചു. ക്ഷേത്രകലകളുടെ വളര്‍ച്ചക്കും, വികാസത്തിനും, നിലനില്‍പ്പിനും, പ്രചാരണത്തിനും വേണ്ടി അക്ഷീണപരിശ്രമം നടത്തിയിട്ടുള്ള രാഘവക്കുറുപ്പാശാന്‍ പ്രതിഭാധനരായ വലിയ ഒരു ശിഷ്യസമ്പത്തിനുകൂടി ഉടമയാണ്. ശ്രീ പാഴൂര്‍ നാരായണമാരാര്‍, ശ്രീ ചോറ്റാനിക്കര സുഭാഷ്, ശ്രീ ചിറക്കടവ് ബേബി മാരാര്‍, ശ്രീ കലാപീഠം കീഴൂര്‍ മധുസൂദനക്കുറുപ്പ്, ശ്രീ കലാപീഠം ഉദയനാപുരം പത്മകുമാര്‍, ശ്രീ തിരുമറയൂര്‍ ഗിരിജന്‍ മാരാര്‍ തുടങ്ങിയവര്‍ ശിഷ്യരില്‍ പ്രധാനികളാണ്. ഫ്രാന്‍സിലെ കേരള മ്യൂസിക്ക് റിസര്‍ച്ച് സെന്ററിലെ ഏതാനം പ്രൊഫസര്‍മാര്‍ ശ്രീ കലാമണ്ഡലം ജയപ്രകാശ് നാരായണനൊടൊപ്പം കുറുപ്പാശാനെ സമീപിച്ച് ശിഷ്യത്വം സ്വീകരിക്കാനിടയായിട്ടുണ്ട്.
അദ്ദേഹത്തിന്റെ പുത്രന്‍ ശ്രീ ക്ഷേത്രകലാപീഠം രാജേഷാണ് കൂടെ പാടിയിരിക്കുന്നത്.
ആലാപനം & ഇടയ്ക്ക:ശ്രീ പുതുശ്ശേരി രാഘവക്കുറുപ്പ്. . ദക്ഷിണകേരളത്തിലെ പ്രമുഖ സോപാനസംഗീതജ്ഞനായിരുന്ന ശ്രീ രാഘവക്കുറുപ്പ് വൈയ്ക്കം പെരുംതൃക്കോവിലിലെ(വൈക്കം മഹാദേവക്ഷേത്രം) വാദ്യകഴകത്തിന് അവകാശികളായ പുതുശ്ശേരികുടുബത്തിലെ അംഗമായിരുന്നു. പുതുശ്ശേരി കുട്ടിയമ്മയുടേയും ആയാംകുടി പടിഞ്ഞാറേ കരിക്കോട്ട് നാരായണക്കുറുപ്പിന്റേയും പുത്രനായി1928 ഫെബ്രുവരി 26ന് ഭൂജാതനായ ഇദ്ദേഹത്തിന്റെ സ്ക്കൂള്‍വിദ്യാഭാസം രണ്ടാംക്ലാസ് വരെമാത്രമെ ഉണ്ടായിട്ടുള്ളു. രാഘവക്കുറുപ്പ് തന്റെ ആറാം വയസ്സില്‍ സ്വപിതാവിന്റെ ശിക്ഷണത്തില്‍ ആരംഭിച്ച ക്ഷേത്രവാദനകലാഭ്യാസം(ഇടയ്ക്കവാദനം, ചെണ്ടമേളം, പഞ്ചവാദ്യം, കളമെഴുത്തും പാട്ടും, സോപാനസംഗീതം തുടങ്ങിയവ) പിന്നീട് കലവൂര്‍ കൃഷ്ണക്കുറുപ്പിന്റേയും നാണപ്പക്കുറുപ്പിന്റേയും കീഴില്‍ തുടര്‍ന്നു. പതിനൊന്നാം വയസ്സില്‍ വൈക്കം ക്ഷേത്രത്തിലായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. പുതുശ്ശേരി രാഘവക്കുറുപ്പിനെ പോലെതന്നെ ക്ഷേത്രമേളവാദനകലയില്‍ ജീവിതസമര്‍പ്പണം നടത്തിയിട്ടുള്ള ശ്രീ ആയാംകുടി കുട്ടപ്പമാരാരും ശ്രീ ആയാംകുടി തങ്കപ്പമാരാരും സതീത്ഥ്യര്‍ ആയിരുന്നു. ഇദ്ദേഹം പിന്നീട് വൈക്കം തുടങ്ങി ദക്ഷിണകേരളത്തിലെ പല പ്രമുഖക്ഷേത്രങ്ങളിലും പ്രവര്‍ത്തിച്ചുവന്നു. പിന്നീട് തിരുവിതാകൂര്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രകലകള്‍ അഭ്യസിപ്പിക്കുവാനായി വൈക്കം ക്ഷേത്രത്തില്‍ ‘ക്ഷേത്രകലാപീഠം’ എന്നപേരില്‍ തുടങ്ങിയ വിദ്യാലയത്തില്‍ കുറുപ്പ് സോപാനസംഗീതവിഭാഗത്തിന്റെ ചുമതലക്കാരനായി സേവനമനുഷ്ടിച്ചു. ശ്രീ പാഴൂര്‍ നാരായണമാരാര്‍, ശ്രീ പെരുമ്പള്ളി ഗോവിന്ദമാരാര്‍, ശ്രീ പുലിപ്ര കൃഷ്ണന്‍കുട്ടി, ശ്രീ ശങ്കരനുണ്ണി(തീയാട്ട് കലാകാരന്‍), ശ്രീ കുമ്മത്ത് രാമന്‍കുട്ടി, മേളകലാനിധി സദനം ദിവാകരമാരാര്‍ തുടങ്ങിയവരൊക്കെ ക്ഷേത്രകലാപീഠത്തില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്നു. പഞ്ചവാദ്യത്തിനു കൂടാതെ കഥകളിക്കും കുറുപ്പാശാന്‍ മദ്ദളം വായിച്ചുവന്നിരുന്നു. പന്ത്രണ്ട് വര്‍ഷം കൂടുമ്പോള്‍ വൈക്കം മഹാദേവക്ഷേത്രത്തില്‍ പന്ത്രണ്ടുദിവസമായി നടന്നുവരുന്ന ‘വടക്കുപുറത്തുപാട്ടിന്(കളമെഴുത്തും പാട്ടും) കളമെഴുത്ത്, കളംപാട്ട്, കളംപൂജ എന്നിവയും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ചെയ്തുവന്നിരുന്നത്. വൈക്കത്ത് കുടവെച്ചൂര്‍ ചൂളയില്‍ രാജമ്മയാണ് രാഘവക്കുറുപ്പിന്റെ സഹധര്‍മ്മിണി. ശ്രീ ക്ഷേത്രകലാപീഠം രാജേഷ്, രമേഷ് എന്നിവര്‍ പുത്രന്മാരും. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ പുരസ്ക്കാരവും, മാരാര്‍ ക്ഷേമസഭയുടെ ‘ക്ഷേത്രകലാചാര്യ പുരസ്ക്കാരവും’, മരുത്തോര്‍വട്ടം ശ്രീ ധന്വന്തരി ക്ഷേത്രകലാപീഠത്തിന്റേയും ശ്രീ ദുര്‍ഗ്ഗാ പഞ്ചവാദ്യ സമിതിയുടെയും വകയായി ‘സ്വര്‍ണ്ണപതക്കവും’ ലഭിച്ചിട്ടുള്ള അദ്ദേഹത്തിന് ഇതുകൂടാതെ ആസ്വാദകസമൂഹത്തിന്റെ പ്രശംസയ്ക്ക് പാത്രീഭൂതമായി ഒട്ടനവധി പുരസ്ക്കാരങ്ങളും ലബ്ദമായിട്ടുണ്ട്. സോപാനസംഗീതലോകം പ്രശസ്തിയില്‍ ഇല്ലെങ്കിലും പ്രവൃത്തിയില്‍ ഞിരളത്ത് രാമപൊതുവാളിനൊപ്പം തന്നെ സ്ഥാനം നല്‍കിയിരുന്ന കലാകാരനാണ് പുതുശ്ശേരി രാഘവക്കുറുപ്പ്. ഇദ്ദേഹം ഒരിക്കല്‍ തൃശ്ശൂരില്‍ വെച്ച് ഞിരളത്തിനൊപ്പം സോപാനസംഗീതം ആലപിക്കുകയും അദ്ദേഹത്തിന്റെ ആദരവ് നേടുകയുമുണ്ടായിട്ടുണ്ട്. ആരോഗ്യപരമായി അവശതയനുഭവിക്കാന്‍ ഇടയായതിനെ തുടര്‍ന്ന് മേളകലാകുലപതി ശ്രീ തൃക്കാമ്പുറം കൃഷ്ണന്‍കുട്ടിമാരാരുടെ പ്രയത്നഭലമായി കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ കുറുപ്പാശാന് സൌജന്യ ചികിത്സാസഹായം ലഭിക്കുകയുണ്ടായി. 22/10/2003ല്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ വെച്ച് അദ്ദേഹം അന്തരിച്ചു. ക്ഷേത്രകലകളുടെ വളര്‍ച്ചക്കും, വികാസത്തിനും, നിലനില്‍പ്പിനും, പ്രചാരണത്തിനും വേണ്ടി അക്ഷീണപരിശ്രമം നടത്തിയിട്ടുള്ള രാഘവക്കുറുപ്പാശാന്‍ പ്രതിഭാധനരായ വലിയ ഒരു ശിഷ്യസമ്പത്തിനുകൂടി ഉടമയാണ്. ശ്രീ പാഴൂര്‍ നാരായണമാരാര്‍, ശ്രീ ചോറ്റാനിക്കര സുഭാഷ്, ശ്രീ ചിറക്കടവ് ബേബി മാരാര്‍, ശ്രീ കലാപീഠം കീഴൂര്‍ മധുസൂദനക്കുറുപ്പ്, ശ്രീ കലാപീഠം ഉദയനാപുരം പത്മകുമാര്‍, ശ്രീ തിരുമറയൂര്‍ ഗിരിജന്‍ മാരാര്‍ തുടങ്ങിയവര്‍ ശിഷ്യരില്‍ പ്രധാനികളാണ്. ഫ്രാന്‍സിലെ കേരള മ്യൂസിക്ക് റിസര്‍ച്ച് സെന്ററിലെ ഏതാനം പ്രൊഫസര്‍മാര്‍ ശ്രീ കലാമണ്ഡലം ജയപ്രകാശ് നാരായണനൊടൊപ്പം കുറുപ്പാശാനെ സമീപിച്ച് ശിഷ്യത്വം സ്വീകരിക്കാനിടയായിട്ടുണ്ട്. രാഘവക്കുറുപ്പാശാന്‍ പാടിയ ഒരു ത്യാണിയാണ് ആദ്യമായി പോസ്റ്റുന്നത്. അദ്ദേഹത്തിന്റെ പുത്രന്‍ ശ്രീ ക്ഷേത്രകലാപീഠം രാജേഷാണ് കൂടെ പാടിയിരിക്കുന്നത്.
ജയദേവ വിരചിതമായ “ചന്ദനചര്‍ച്ചിത നീലകളേബര” എന്ന അഷ്ടപദി സോപാനസംഗീതവഴിക്ക് ആലപിച്ചത്.
ആലാപനം & ഇടയ്ക്ക: ആലിപ്പറമ്പ് ശിവരാമപൊതുവാള്‍
കൂടെ പാടുന്നത്: കലമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ്.
ജയയേവരുടെ ‘വിഹരതി ഹരിരിഹ സരസ വസന്തേ’ എന്ന അഷ്ടപദി കേരളസംഗീതരീതിയില്‍(സോപാനവഴിയില്‍) ആലപിച്ചിരിക്കുന്നു. ആലാപനം & ഇടയ്ക്ക: ആലിപ്പറമ്പ് ശിവരാമപൊതുവാള്‍ കൂടെ പാടുന്നത്: കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ്
‘പത്മനാഭ മുകുന്ദ മാധവ’ എന്ന ത്യാണി. ആലാപനം & ഇടയ്ക്ക :ശ്രീ ആലിപ്പറമ്പ് ശിവരാമപൊതുവാള്‍ കൂടെപാടുന്നത്: ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ്
പ്രശസ്തകഥകളി ഗായകന്‍ കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് പാടിയ ‘കളംപാട്ട്’(കളമെഴുത്തും പാട്ടും)ന്റെ ഒരുഭാഗം.
ജന്മനാല്‍തന്നെ പ്രതിഭാധനനായിരുന്ന ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് ബാല്യത്തില്‍ തന്നെ പിതാവും വീണവിദ്വാനുമായിരുന്ന രാമന്‍കുളങ്ങര രാമക്കുറുപ്പില്‍നിന്നും സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചു. തുടര്‍ന്ന് പാരന്വര്യകലയായ കളംപാട്ട്,സോപാനസംഗീതം എന്നിവ ഇദ്ദേഹം കൈകാര്യംചെയ്തുവന്നിരുന്നു.
ഇദ്ദേഹത്തിന്റെ കഥകളി സംഗീതതില്‍ സ്വപാരമ്പര്യത്തിലുള്ള സോപാന-കളം പാട്ടുകളുടെ സ്വാധീനം കാണാം എന്നത്തുപോലെ ഈ കളംപാട്ടില്‍ കഥകളിസംഗീതത്തിന്റെ സ്വാധീനവും ശ്രദ്ധിച്ചാല്‍ നമുക്ക് അനുഭവപ്പെടും.