കവിത കേൾക്കുക: തളര്‍ന്ന താമരയിതളുകള്‍ പോലെ തകര്‍ന്ന സ്വപ്നത്തോടെ വിടര്‍ന്ന നീള്‍മിഴിയിണകള്‍ക്കുള്ളില്‍ പടര്‍ന്ന നിഴലുകളോടെ ഗൌതമമുനിയുടെ മുന്നില്‍ വാടിയ കൈതപ്പൂവിതള്‍ പോലെ അഹല്യ നിന്നൂ പിടയും കരളില്‍ പാപച്ചുമടുകളോടെ. സുരലോകത്തില്‍ സുന്ദരിമാരുടെ മടിയിലുറങ്ങിയ ദേവന്‍ പൂവന്‍ കോഴി ചമഞ്ഞീയാശ്രമ- വാടിയിലെങ്ങോ കൂവി. കുളിര്‍ നീരൊഴുകും ഗംഗയില്‍ മുങ്ങി- ക്കുളിച്ചു കയറാനായി മുനിപോയതു കണ്ടപ്പോള്‍ വന്നൂ തനിയേ നീയെന്‍ ചാരെ. നിന്‍ വിരിമാറിലൊതുങ്ങുമ്പോഴെന്‍ മന്മഥ! ഞാനും നീയും മായിക വൃന്ദാവനസീമകളില്‍ രധാമാധവമാടി. തളര്‍ന്നുറങ്ങിടുമെന്നെപ്പുല്‍കി- ക്കഴിഞ്ഞു നീ പോകുമ്പോള്‍ വരുന്നു …
The post അഹല്യ appeared first on ചായില്യം.