കവിത കേൾക്കുക: ആരു ഞാനാകണം എന്നുണ്ണി ചോദിക്കി- ലാരാകിലും നല്ലതെന്നുത്തരം! ഉച്ചയ്ക്ക് തീവെയിൽ കൊള്ളുന്ന പൂവിനെ തൊട്ടുതലോടും തണുപ്പാവുക… ഇറ്റുവെള്ളത്തിനായ് കേഴുന്ന ജീവന്‍റെ ചുണ്ടിലേക്കിറ്റുന്ന നീരാവുക… ആപത്തിലൊറ്റയ്ക്കു നിൽക്കുന്നൊരുത്തന്‍റെ കൂടെക്കരുത്തിന്റെ കൂട്ടാവുക… വറ്റിവരണ്ടു വായ് കീറിയ മണ്ണിന്‍റെ യുള്ളം നിറയ്ക്കുന്ന മഴയാവുക… വെയിലേറ്റു വാടിത്തളർന്നോരു പാന്ഥന്നു പായ് വിരിയ്ക്കും തണൽ മരമാവുക.. മഴയത്തു പുസ്തകം നനയാതെ കാക്കുവാൻ വലയുന്ന കുഞ്ഞിന്നു കുടയാവുക… വഴിതെറ്റിയുൾക്കടലിലിരുളിൽക്കിതയ്ക്കുന്ന തോണിയ്ക്കു ദിശതൻ വിളക്കാവുക… ഉറ്റവരെയാൾക്കൂട്ടമൊന്നിലായ് തിരയുന്ന, കരയും കുരുന്നിന്നു തായാവുക… ആഴക്കയത്തിലേയ്ക്കാഴ്‌ന്നു താഴും …

The post ആരു ഞാനാകണം appeared first on ചായില്യം.