പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ… നിന്റെ മക്കളില്‍ ഞാനാണു ഭ്രാന്തന്‍ പന്ത്രണ്ടു രാശിയും നീറ്റുമമ്മേ… നിന്റെ മക്കളില്‍ ഞാനാണനാഥന്‍ (2) എന്റെ സിരയില്‍ നുരയ്ക്കും പുഴുക്കളില്ലാ കണ്ണിലിരവിന്റെ പാഷാണ തിമിരമില്ലാ (2) ഉള്ളിലഗ്നികോണില്‍ കാറ്റുരഞ്ഞു തീചീറ്റുന്ന നഗ്നമാം ദുസ്വർഗ്ഗ കാമമില്ല വഴ്‌വിന്‍ ചെതുമ്പിച്ച വാതിലുകളടയുന്ന പാഴ്‌നിഴല്‍ പുറ്റുകള്‍ കിതപ്പാറ്റി ഉലയുന്ന ചിതകെട്ടി കേവലത ധ്യനത്തിലുറയുന്ന ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ് ചുടുകാട്ടിലെരിയാതെരിഞ്ഞ തിരിയായ് നേരു ചികയുന്ന ഞാനാണു ഭ്രന്തന്‍ മൂകമുരുകുന്ന ഞാനാണു മൂഢന്‍ (2) കോയ്മയുടെ കോലങ്ങളെരിയുന്ന ജീവിത ചുടലക്കു കൂട്ടിരിക്കുമ്പോള്‍ …
The post നാറാണത്തു ഭ്രാന്തൻ appeared first on ചായില്യം.