മക്കളായ് നാലുപേരുണ്ടെങ്കിലും അമ്മ ഏകയാണേകയാണീ ഊഴിയിൽ അച്ഛൻ മറഞ്ഞോരു കാലം മുതൽക്കമ്മ ഭാരമായ് തീർന്നുവോ നാലുപേർക്കും? നാഴൂരിമണ്ണും പകുത്തെടുത്ത് മക്കൾ നാലൂവഴിക്കായ് പിരിഞ്ഞുപോയീ അച്ഛന്റെയാത്മാവുറങ്ങുന്ന മണ്ണിലന്നന്തിത്തിരി കൺതുറന്നതില്ല ഉളളം തുളുമ്പുന്നൊരോർമ്മകൾ നോവിന്റെയാഴം പെരുക്കിച്ചിതയെരിച്ചു… ദുശ്ശകുനം പോലെ അമ്മയെകണ്ടൊരാ മക്കൾ നടന്നു മറയുന്നതും നോക്കി നെഞ്ചുപൊളിഞ്ഞമ്മ നീറിനിന്നൂ ചെല്ലക്കഥകൾ നുകർന്നൂ രസിച്ചൊരാ പേരക്കിടാവോടിവന്ന നേരം… ശാസിച്ചു നിർത്തി മരുമകളെങ്കിലും മുത്തശ്ശിക്കൊപ്പമൊന്നോടിയെത്താൻ… കൈനീട്ടി നിന്നു കരഞ്ഞു പൈതൽ, അന്യയായമ്മൂമ്മ നൊന്തു നിൽക്കെ വിങ്ങിനുറുങ്ങിയോ കുഞ്ഞിൻ മനം, എന്മലർ ബാല്യമേറ്റെന്നിൽ പകനട്ടൊരച്ഛനും …
The post അമ്മ – കവിത appeared first on ചായില്യം.